Latest News

Kerala

കീം ഫലം നാളെ; ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കീം (KEAM) 2026 പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 1 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും. ജൂൺ 22-ന് ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന്, പുതുക്കിയ മാർക്കുകൾ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള […]Read More

National Politics

കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണി? അടുത്ത ആഴ്ച നിർണായക പ്രഖ്യാപനത്തിന് സാധ്യത

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിലെ ആദ്യ വലിയ മന്ത്രിസഭാ പുനഃസംഘടന അടുത്ത ആഴ്ച നടന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ദേശീയ രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് തലസ്ഥാനമായ ഡൽഹിയിൽ ഇതിനോടനുബന്ധിച്ച രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ അഭ്യൂഹങ്ങൾക്ക് കരുത്തേകിയത്. സാധാരണ ഔപചാരിക കൂടിക്കാഴ്ച എന്നതിലുപരി, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ആലോചനകളുടെ ഭാഗമായിരിക്കാം ഈ സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മന്ത്രിസഭയിൽ […]Read More

Kerala Politics

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ജാമ്യത്തിനെതിരെ നീക്കം

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരിട്ട് കക്ഷി ചേരാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച അക്ഷേപം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം. കേസിൽ നിലവിലെ പ്രോസിക്യൂഷൻ നിലപാടിനെതിരെ പൊലീസ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം […]Read More

Kerala

മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണായക രേഖകൾ കേന്ദ്രീകരിച്ച്

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ജൂൺ 29ന് ഹാജരാകാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇഡിയുടെ നിർദേശപ്രകാരമാണ് വീണ നേരത്തെ ചോദ്യം ചെയ്യലിന് എത്തിയത്. കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം ഇഡിക്ക് ലഭിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും രേഖകൾ കൈമാറുന്നതിൽ നേരത്തെ കാലതാമസം നേരിട്ടിരുന്നു. ഈ രേഖകൾ കൂടി പരിശോധിച്ച […]Read More

Kerala

വീര്യം കുറഞ്ഞ മദ്യവിൽപ്പന: തിടുക്കത്തിൽ തീരുമാനമില്ല; വിശദചർച്ചയ്ക്ക് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള സർക്കാർ നീക്കത്തിൽ ഉടൻ തീരുമാനമുണ്ടാകില്ലെന്ന് സൂചന. വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമേ നിലപാട് സ്വീകരിക്കൂവെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന സർക്കാർ നിർദേശത്തോട് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് എതിർപ്പുണ്ട്. മദ്യനികുതി കുറയ്ക്കരുതെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് വിവരം. അതേസമയം, ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് […]Read More

National

സിബിഎസ്ഇ പുനർമൂല്യനിർണയത്തിലും വിവാദം; അപേക്ഷിക്കാത്ത വിഷയങ്ങളിൽ മാർക്ക് കുറച്ചെന്ന് പരാതി

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലപ്രഖ്യാപനത്തിന് പിന്നാലെ പുതിയ പരാതികൾ ഉയരുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാത്ത വിഷയങ്ങളിൽ പോലും മാർക്ക് മാറ്റം വരുത്തിയെന്നും ചില കേസുകളിൽ മാർക്ക് കുറച്ചുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. പുനർമൂല്യനിർണയത്തിനായി അപേക്ഷിച്ച ചില വിഷയങ്ങൾ പരിശോധിക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ വീനിത് ജിൻഡാൽ അറിയിച്ചു. സിബിഎസ്ഇയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നീക്കം. അപേക്ഷ നൽകാത്ത […]Read More

Kerala

‘പാവയാകാൻ താനില്ല’; അമ്മയിൽ നിന്നുള്ള രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ശ്വേത മേനോൻ

കൊച്ചി:‍ താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിലെ ചിലരുടെ പ്രവർത്തനങ്ങളോടുള്ള പ്രതിഷേധമാണ് രാജിക്ക് കാരണമായതെന്ന് വ്യക്തമാക്കിയ ശ്വേത, തനിക്ക് ഒരു “പാവ”യായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു. കഴിഞ്ഞ വർഷം നടന്ന ‘അമ്മ’ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നുവെന്നും വ്യക്തിഹത്യക്ക് ശ്രമിച്ചുവെന്നും ശ്വേത ആരോപിച്ചു. മുൻ ഭരണസമിതിയിലെ ചിലരുടെ തെറ്റായ നടപടികൾ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ചില സ്വാർത്ഥ താത്പര്യക്കാർ ഇടപെട്ടതാണ് അതിന് […]Read More

sports

ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ; ഇരട്ടഗോളുമായി റൊണാൾഡോയുടെ ചരിത്രനേട്ടം

ന്യൂയോർക്ക്: വിമർശകർക്ക് വാക്കുകൾകൊണ്ടല്ല, ഗോളുകൾകൊണ്ടാണ് മറുപടി നൽകേണ്ടതെന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 5-0ന് തകർത്ത പോർച്ചുഗലിന്റെ വിജയത്തിൽ ഇരട്ടഗോളുമായി റൊണാൾഡോ ചരിത്രം കുറിച്ചു. 41-ാം വയസ്സിലും ഗോൾവേട്ട തുടരുന്ന പോർച്ചുഗീസ് നായകൻ, ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരമെന്ന അപൂർവ നേട്ടമാണ് സ്വന്തമാക്കിയത്. 2006-ൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച റൊണാൾഡോ, 2006, 2010, 2014, 2018, 2022 ലോകകപ്പുകൾക്ക് പിന്നാലെ […]Read More

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികൾക്കും ജാമ്യമില്ല

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരസിച്ചത്. എക്സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇഡി സംഘം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയതിന് ശേഷമാണ് സംഭവം ഉണ്ടായത്. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘം തടഞ്ഞുവെക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തതായി പൊലീസ് […]Read More

Health Kerala

വയറുവേദനയുമായി എത്തി 9 വയസുകാരന്‍; ‘ഗ്യാസിന്റെ ഗുളിക നല്‍കി മടക്കി’, കോഴിക്കോട് മെഡിക്കല്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ചികിത്സയ്ക്കെത്തിയ ഒമ്പത് വയസുകാരന്റെ കുടുംബം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആവശ്യമായ പരിശോധനകള്‍ നടത്താതെ ഗ്യാസിനുള്ള മരുന്ന് നല്‍കി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടക്കാന്‍ പോലും കഴിയാത്ത വിധം വേദന അനുഭവപ്പെട്ടിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിക്കാനോ വിശദ പരിശോധനകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യപ്പെട്ടിട്ടും അവ പരിഗണിച്ചില്ലെന്നും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes