പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടത്തെ എസ്‌യുടി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാളെ രാവിലെ പത്ത് മണി മുതൽ ജവഹർ നഗരിലെ വീട്ടിൽ പൊതുദർശനം നടക്കും. വൈകിട്ട് നാലുമണിക്ക് ശാന്തികവാടം ശ്മശാനം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
1936ൽ ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും പത്താമത്തെ മകനായാണ് കെ. എൻ. പണിക്കർ ജനിച്ചത്. വിക്ടോറിയ കോളേജ് പാലക്കാട്യിൽ നിന്ന് ബിരുദവും രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചരിത്രവിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം നിരവധി സർവകലാശാലകളിൽ ചരിത്രവിഭാഗം മേധാവിയായും സേവനം അനുഷ്ഠിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു.
ചരിത്രവും സാമൂഹ്യബോധവും സംബന്ധിച്ച നിരവധി ശ്രദ്ധേയ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്: റിലിജിയൻ ആൻഡ് പെസൻ്റ് അപ്‌റൈസിങ് ഇൻ മലബാർ(1989), കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ(1990), ഇൻ്റലച്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ് നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ(1995), എന്നിവയാണ് കൃതികൾ.

