പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും

ലണ്ടൻ: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സമാധാനസന്ധി സ്ഥാപിക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. പലസ്തീനിനെ ഔദ്യോഗികമായി സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിന്റെ പ്രസ്താവന, സ്റ്റാമർ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
“മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരതയെ മറികടക്കാൻ സമാധാനത്തിന്റെ വഴിയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയും നിലനിർത്തുന്നതാണ് നമ്മുടെ ലക്ഷ്യം,” , ഒരു സുരക്ഷിതവും പരിരക്ഷിതവുമായ ഇസ്രയേലിനും, അതോടൊപ്പം തന്നെ ഒരു പ്രായോഗികമായ പലസ്തീൻ രാഷ്ട്രവും നമുക്ക് വേണം.അതിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ രണ്ടും ലഭ്യമല്ല. അതിനാൽ, സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കാൻ, ബ്രിട്ടൻ പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.” സ്റ്റാമർ പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം ഹമാസിനുള്ള സമ്മാനമല്ലെന്നും അവരുടെ പക്കലുള്ള ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും സ്റ്റാർമർ ആവശ്യപ്പെട്ടു. “അവർ ബന്ദികളാക്കിയ ബ്രിട്ടീഷ് കുടുംബങ്ങളെ ഉടൻ വിടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾ അവരുടെ ദുരിതം ആഴത്തിൽ അനുഭവിക്കുന്നുവെന്നും, ഈ ദുരിതം ഇസ്രയേലിനും യുകെയുമായി ബന്ധപ്പെട്ടവരുടെ ഹൃദയങ്ങളിൽ വേദന സൃഷ്ടിക്കുന്നുവെന്നും ഞാൻ മനസിലാക്കുന്നു. “ഹമാസിന്റെ വെറുപ്പിനും അതിന്റെ ദർശനത്തിന് എതിരായാണ് ഞങ്ങളുടെ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ആഹ്വാനം. ദ്വിരാഷ്ട്ര പരിഹാരം ഹമാസിന്റെ പ്രതിഫലമല്ല. അവർക്ക് ഭാവി ഇല്ല. സർക്കാർ സംവിധാനത്തിൽ അവരുടെ പങ്കുണ്ടാകില്ല. പലസ്തീന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അവർ പങ്കാളിയാകുകയില്ല,” സ്റ്റാമർ കൂട്ടിച്ചേർത്തു.