അഹമ്മദാബാദ് വിമാനപകടം: സഹ പൈലറ്റ് അപായ സന്ദേശം നൽകിയെങ്കിലും പ്രതികരണം ലഭിച്ചില്ല

അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് കഴിഞ്ഞ ഉടൻ അഹമ്മദാബാദിലെ ജനവാസ മേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു. തുടർന്ന് തീപിടിച്ചു. പറക്കുന്നതിനു മുൻപ് തന്നെ സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകി. എന്നാൽ കൺട്രോളിൽനിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല. പിന്നാലെ റേഡിയോ ബന്ധം തകരുകയും, കുറച്ച് നിമിഷങ്ങൾക്കകം വിമാനം ഭൂമിയിലേക്ക് ഇടിയുകയുമായിരുന്നു. വിമാനം പരിചയസമ്പന്നരായ പൈലറ്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റൻ സുമിത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനത്തിന്റെ കമാൻഡ് ചെയ്തിരുന്നത്. ക്യാപ്റ്റൻ സബർവാളിന് 8,200 മണിക്കൂർ വിമാനം പറത്തിയ പരിചയവും ക്ലൈവ് കുന്ദർക്കു 1,100 മണിക്കൂറിന്റെ പറക്കൽ പരിചയവുമുണ്ടെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.