അഹമ്മദാബാദ് വിമാനപകടം: ഒരാൾ എമർജൻസി എക്സിറ് വഴി രക്ഷപെട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് എന്ന യാത്രികനാണ് എമർജൻസി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്. ആദ്യ റിപ്പോർട്ടുകളിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നായിരുന്നു, എന്നാൽ പിന്നീട് വിശ്വാസ് രക്ഷപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ആകെ 230 യാത്രികരും 12 ജീവനക്കാരുമായാണ് വിമാനം ലണ്ടനിലേക്ക് പറന്നുയർന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ നഴ്‌സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.വിമാനത്തിൽ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ് പൗരന്മാർ, ഒരാൾ കനേഡിയൻ പൗരനും ഉൾപ്പെടുന്നവരാണ് ഉണ്ടായിരുന്നത്.