അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. ഇതിനോടകം തന്നെ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ചിലധികം വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ തിരിച്ചറിയുകയും ബന്ധുക്കൾക്ക് വിടുകയും ചെയ്തു. ഇതുവരെ സ്ഥിരീകരിച്ച മരണസംഖ്യ 265 ആണ് ഇതിൽ 24 പേർ വിമാനയാത്രക്കാരല്ല. വിമാനം ഇടിച്ചിറങ്ങിയപ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളാണ് ഇവർ. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചികിത്സയിൽ തുടരുകയുമാണ്. വിമാനത്തിന്റെ പുറക് വശത്ത് സ്ഥിതിചെയ്ത ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ, കോക്ക്പിറ്റിലെ സംഭാഷണം രേഖപ്പെടുത്തുന്ന മുൻ ഭാഗത്തെ ബ്ലാക്ക് ബോക്‌സ് ഇന്നും കണ്ടെത്താനായിട്ടില്ല. അതിനായുള്ള തിരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലം സന്ദർശിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർക്കാനും തീരുമാനമായി.