അഹമ്മദാബാദ് വിമാനപകടം: വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്ന് വീണ ഭീകരദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു. ലണ്ടനിലേക്ക് പുറപ്പെട്ടിരുന്ന വിമാനത്തിൽ 230 യാത്രികരും 12 ജീവനക്കാരുമുമാണ് ഉണ്ടായിരുന്നത്.
മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാർ എന്നിവരും ഉൾപ്പെടുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനമിടിച്ച് തകർന്നുവീണത്.
വിമാനം 625 അടി ഉയരത്തിലെത്തിയ സമയത്താണ് എയർ ട്രാഫിക് കൺട്രോളിലേക്ക് എമർജൻസി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല തുടർന്ന് വിമാനം നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്കു പതിക്കുകയും ദുരന്തത്തിൽ കലാശിക്കുകയും ചെയ്തു.