Latest News

ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ജനങ്ങൾ ഭീതിയിൽ

 ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ജനങ്ങൾ ഭീതിയിൽ

ടെഹ്റാൻ: ഇന്നലെ രാത്രിയോടെ ഇസ്രായേൽ വീണ്ടും ഇറാനിൽ വ്യോമാക്രമണം നടത്തി. റോഡ് ജംഗ്ഷനു മുകളിൽ സ്ഥിതിചെയ്യുന്ന പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റിന്റെയും സമീപത്തുള്ള ഷോപ്പിങ് മാളിന്റെയും മുകളിലത്തെ രണ്ട് നിലകൾ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു.

ഫ്ലാറ്റിന്റെ ഒരു പ്രത്യേക നിലയെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പിന്നീട് വ്യക്തമായി. അവിടെ മുതിർന്ന സൈനിക മേധാവിയും നേതാവ് അലി ഖമേനിയയുടെ വിശ്വസ്തസഹായിയുമായ അലി ഷംഖാനിയുടെ താമസസ്ഥലമായിരുന്നു. ഇറാന്റെ ആണവപദ്ധതിയെ കുറിച്ച് യുഎസുമായി നടന്നുകൊണ്ടിരുന്ന പരോക്ഷ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ചയാളാണ് ഷംഖാനി. ആദ്യ വിവരങ്ങളിൽ അദ്ദേഹത്തിന് പരിക്കേറ്റെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പുലർച്ചെ എത്തിയ റിപ്പോർട്ടുകൾ പ്രകാരം 69 കാരനായ ഷംഖാനി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ടെഹ്റാനിലെയും മറ്റ് പ്രദേശങ്ങളിലെയും ഡസൻകണക്കിന് യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. നിരവധി കെട്ടിടങ്ങൾ കത്തിനശിക്കുകയും തകർന്നിടുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

തെഹ്റാനിലെ വിവിധ ഭാഗങ്ങളിലും ഇസ്ഫഹാനിലെ ആണവ ഗവേഷണ കേന്ദ്രത്തിലും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തോടടുത്തും ആക്രമണം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

അതേസമയം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 70-ത്തിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മിസൈലുകളിൽ ഒന്ന് നേരിട്ട് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിനടുത്ത് പതിച്ചതാണ് ഏറ്റവും വലിയ ആശങ്കയ്ക്ക് ഇടയാക്കിയത്. ഇരു രാജ്യങ്ങളുടെയും നടപടികൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes