ആർഎസ്എസിന്റെ ആദ്യത്തെ അടി വീണത് ദളിതന്റെ ദേഹത്ത്: വേടൻ

കോഴിക്കോട്: ആർഎസ്എസിന്റെ ദണ്ഡയുടെ ആദ്യത്തെ അടിവീണത് ദലിതന്റെ പുറത്താണെന്ന് റാപ്പർ വേടൻ. ‘ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് ഞാൻ കേട്ടിട്ടുള്ളത്’. വേടൻ പറഞ്ഞു. താൻ കുറച്ച് ആളുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. തനിക്കെതിരെ ഭീഷണികൾ ഉണ്ടാവുന്നുണ്ട്. അയ്യങ്കാളിയിൽ നിന്നും അംബേദ്കറിൽ നിന്നുമാണ് രാഷ്ട്രീയം പറയാനുള്ള ഈ ധൈര്യം തനിക്ക് കിട്ടിയതെന്ന് വേടൻ പറയുന്നു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്നവരെ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. രാഷ്ട്രീയം പറയാനായി നിയോഗിക്കപ്പെട്ട ആളാണ് താനെന്ന് തോന്നുന്നു എന്നും വേടൻ അഭിമുഖത്തിൽ പറഞ്ഞു.