പേരറിവാളന്‍ വീണ്ടും അഭിഭാഷകനായി എൻറോൾ ചെയ്തു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ച് മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞ എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. തിങ്കളാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിലാണ് എൻറോൾമെന്റ് നടന്നത്.
2022 മെയ് 18ന് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് പേരറിവാളൻ ജയിൽ മോചിതനായിരുന്നു. തുടർന്ന് കര്‍ണാടകയിലെ ഒരു സ്വകാര്യ ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കി.
തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിൽയുടെ നേതൃത്വത്തിൽ മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു എൻറോൾമെന്റ് ചടങ്ങ്. 54 കാരനായ പേരറിവാളൻ ഇനി മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കും.
ക്രിമിനൽ അഭിഭാഷകനാകുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് പേരറിവാളൻ പറഞ്ഞു. നിയമസഹായം ലഭിക്കാതെ ജയിലുകളിൽ കഴിയുന്ന ദരിദ്ര തടവുകാർക്ക് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ തെറ്റായി പ്രതിചേർത്തതാണെന്ന് കുടുംബം തുടക്കത്തിൽ മുതൽ വാദിച്ചിരുന്നു. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിച്ചത്.

