സ്കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനമുന്നയിച്ച സാഹചര്യത്തിൽ,; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും

സ്കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനമുന്നയിച്ച സാഹചര്യത്തിൽ, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ സ്കൂൾ സമയമാറ്റത്തിനെക്കുറിച്ച് വിമർശനം ഉന്നയിച്ചത്. എന്നാൽ മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയിരുന്നില്ല. മയമാറ്റം മതപഠന വിദ്യാർത്ഥികളെ ബാധിക്കും എന്നായിരുന്നു സമസ്തയുടെ വിമർശനം.
സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാമെന്നും കോടതി ഉത്തരവും കമ്മീഷൻ തീരുമാനവും പരിഗണിച്ചാണ് സർക്കാർ ഉത്തരവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലും വിഭാഗത്തിന് ഗൗരവമുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ആലോചിച്ചു ഉചിതമായ തീരുമാനമെടുക്കും. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്ന പ്രവൃത്തി ദിനങ്ങൾ കുട്ടികൾക്ക് ലഭിക്കണം. ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ മുഖ്യമന്ത്രിയുമായി സംസാരിക്കും. ഒരു വിഭാഗത്തിനും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രശ്നപരിഹാരം വരട്ടെ. ആരുടെയും മതവിശ്വാസത്തെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാറിനില്ല. തീരുമാനം പുന പരിശോധിക്കുന്നത് എല്ലാ ജനങ്ങളുമായി ആലോചിച്ച് മാത്രം. കോടതി കർശനമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയമാറ്റ ക്രമീകരണം നടപ്പാക്കിയതെന്നും വി.ശിവൻകുട്ടി പറഞ്ഞു.