അഹമ്മദാബാദ് വിമാന അപകടം; വാക്കുകള്‍ക്കതീതമായ വേദന തീർത്തെന്ന് അമിത് ഷാ

അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടം വാക്കുകള്‍ക്കതീതമായ വേദന തീര്‍ത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണ സേനയെ ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് എത്തിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര മന്ത്രിഹര്‍ഷ് സംഗ്വി, അഹമ്മദാബാദപൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നാല് മണിയോടെ ഗുജറാത്തിലേക്ക് തിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായും പൊലീസ് കമ്മീഷണറുമായും സംസാരിച്ച ശേഷമാണ് യാത്ര തിരിക്കുക.
അതേസമയം, അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു എന്നിവരുമായി സംസാരിച്ചു. ഇരുവരോടും അഹമ്മദാബാദിലേക്ക് തിരിക്കാനും സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് 232 യാത്രക്കാരെന്ന് എയർ ഇന്ത്യ അറിയിച്ചു. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്. 10 ജീവനക്കാരും ഉണ്ടായിരുന്നു.