അഹമ്മദാബാദ് വിമാനാപകടം; എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടം ഹോസ്റ്റലിന് മുകളിൽ നിന്ന് താഴെയിറക്കി

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടം ഹോസ്റ്റലിന് മുകളിൽ നിന്ന് താഴെയിറക്കി. ക്രെയിൻ ഉപയോഗിച്ച് നാല് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ താഴെയിറക്കിയത്. ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളർന്നു പോയിരുന്നു. ഇതാണ് ഇപ്പോൾ താഴെയിറക്കിയത്.
ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടം തങ്ങിയിരുന്നത്. ഈ അവശിഷ്ടങ്ങളിൽ വിശദമായ പരിശോധന നടത്തും. . വിമാനത്തിന്റെ അവശിഷ്ടം അവിടെയിരുന്നാൽ ഹോസ്റ്റൽ പൂർണമായി ഇടിയാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അവശിഷ്ടം നീക്കിയത്. വിമാന അപകടം അന്വേഷിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി തലവന്‍.