ചരിത്രനേട്ടത്തിനൊപ്പം ഇനി ടെംബ ബാവുമ എന്ന പേരും…

27 വർഷം മുൻപ് ഹാൻസി ക്രോണ്യെ ഏറ്റവാങ്ങിയ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ട്രോഫി ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തമാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര കിരീടം സമ്മാനിച്ചത് ക്യാപ്റ്റൻ ടെംബ ബാവുമ ആണ്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആദ്യ നായകനായി ടെംബ ബാവുമ മാറുകയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ഒപ്പം ടെംബ ബാവുമ എന്ന പേരും ചരിത്രത്തിന്റെ സ്വർണലിപികളിൽ അടയാളപ്പെടത്തുകയാണ്.
1998ന് ശേഷം ആദ്യമായൊരു ഐസിസി ട്രോഫിയിൽ കൈവയ്ക്കാൻ അർഹത നേടിയ ആദ്യത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനാണ് ടെംബ ബവുമ. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് ടെംബ ബാവുമയുടെ ജനിച്ചത്. ആഫ്രിക്കൻ ഭാഷയിൽ പ്രതീക്ഷ, വിശ്വാസം എന്നൊക്കെ അർഥം വരുന്നവപേര് മുത്തശ്ശിയാണ് താരത്തിന് നല്‍കിയത്.
ദക്ഷിണാഫ്രിക്കയുടെ പ്രകടനം പരിശോധിച്ചാല്‍ ഒട്ടുമിക്ക മത്സരത്തിലും തന്റെ ടീമിനെ ഒറ്റയ്ക്ക് നയിക്കുകയായിരുന്നു അയാൾ. ഒരു പക്ഷേ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഗതി പരിശോധിച്ചാൽ ഒടുവിൽ പരാജിതർ എന്ന് മുദ്രകുത്തപ്പെടുന്നിടത്ത് നിന്ന് ഒരു ടീമിനെ ഇത്രത്തോളം ഖ്യാതിയിലെത്തിക്കാൻ അയാൾ നന്നെപാടുപെട്ടു.
അങ്ങനെ പരാജിതർ എന്ന ഖ്യാതി മായ്ച്ചു കളയാൻ സാധിച്ചിട്ടുള്ള അവരുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണ് ടെംബ ബാവുമ. പ്രോട്ടീസിന്റെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ക്യപ്റ്റന്‍ എന്ന ഖ്യാതിയോടൊപ്പം വിവാദങ്ങളും ടീമിന്റെ നായകനായപ്പോള്‍ ബാവുമ നേരിട്ടു. എന്നാൽ, ഒരു രാജ്യം തന്നിലര്‍പ്പിച്ച പ്രതീക്ഷയെയാണ് ഇന്ന് അയാള്‍ നിറവേറ്റിയത്. ഫൈനലില്‍ ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും പ്രോട്ടിയാസിനായി ബാവുമ മികച്ച പ്രകടനം കാഴ്ച വെച്ചു.
84 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 36 റണ്‍സെടുത്താണ് ടീമിന്റെ കരുത്തായത്. രണ്ടാം ഇന്നിങ്സിൽ മക്രവുമായി ചേർന്ന് ആ നിർണായക ഇന്നിംഗ്സ്. ടീം ജയിക്കുമെന്ന് ഉറപ്പായപ്പോൾ പുറത്തായി. 134 പന്തിൽ നിന്നും അദ്ദേഹം 66 റൺസ് നേടി. തുടര്‍ച്ചയായ ഒൻപത് ഇന്നിങ്സുകളില്‍ 66, 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്കോര്‍ ചെയ്താണ് താരം ഈ നേട്ടത്തില്‍ എത്തിയത്.