ട്രംപിനോട് ഫോണിൽ സംസാരിച്ച് മോദി; മധ്യസ്ഥ ചർച്ച ഇന്ത്യ സ്വീകരിക്കില്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി

WASHINGTON, DC – JUNE 26: U.S. President Donald Trump and Indian Prime Minister Narendra Modi walk up to deliver joint statements in the Rose Garden of the White House June 26, 2017 in Washington, DC. Trump and Modi met earlier today in the Oval Office to discuss a range of bilateral issues. (Photo by Mark Wilson/Getty Images)
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി. കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യ -പാക് സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത സ്വീകരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഭാഷണം. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയതെന്നും മോദി ട്രംപിനോട് മോദി പറഞ്ഞു. 35 മിനിട്ട് നീണ്ട സംഭാഷണത്തിൽ ഇറാൻ-ഇസ്രയേൽ സംഘർഷവും ചർച്ചയായി. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി.
പാകിസ്താന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നിരുല്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർഥനപ്രകാരമാണ്, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്.