ഇറാൻ- ഇസ്രയേൽ സംഘർഷം; പൗരന്മാരോട് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാൻ

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ പൗരന്‍മാരോട് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മറ്റ് ഡിവൈസുകളില്‍ നിന്നും വാട്‌സ്ആപ്പ്ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ഇറാനിയന്‍ ടെലിവിഷനിലൂടെ പുറത്തുവന്ന നിര്‍ദേശത്തില്‍ പൗരന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും വാട്സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉപയോക്താക്കള്‍ പങ്കിടുന്ന വിവരങ്ങള്‍ ശേഖരിച്ച് വാട്‌സ്ആപ്പ് ഇസ്രയേലിന് പങ്കിടുന്നതായും ഇറാന്‍ ആരോപിച്ചു. എന്നാല്‍, ഇറാന്റെ ആരോപണം തള്ളി വാടസ്ആപ്പും രംഗത്തു വന്നു. ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ അത്യാവശ്യ സമയത്ത് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും അറിയിച്ചു.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യുന്നില്ലെന്നും, ആര്‍ക്കാണ് സന്ദേശം അയയ്ക്കുന്നതെന്നതിന്റെ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും, ഉപയോക്താക്കള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തിഗത സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. തങ്ങള്‍ ഒരു സര്‍ക്കാരുകള്‍ക്കും വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും വാട്സ്ആപ്പിന്റെ പ്രസ്താവനയില്‍ പറഞ്ഞു.