Latest News

Month: June 2025

National

അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യും ഗുജറാത്ത് സര്‍ക്കാരില്‍ നിന്നുള്ള 40 ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സിനൊപ്പം വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററും കണ്ടെത്തി. വിമാനത്തിന്റെ വേഗത, സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം, എഞ്ചിന്റെ സ്ഥിതി, […]Read More

world News

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങള്‍ സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍ നിന്നും മോചിതരായി, വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക. തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് […]Read More

National

അഹമ്മദാബാദ് ദുരന്തത്തെ തുടർന്ന് ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന വ്യോമദുരന്തത്തെ തുടർന്ന് ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിലുള്ള വിമാനങ്ങളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ വ്യോമയാന കമ്പനികൾക്ക് നിർദേശം നൽകി വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ (DGCA). ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം തുടങ്ങിയ പ്രധാന ഘടകങ്ങളാണ് പരിശോധിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും DGCA നിർദേശിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുണ്ടായ സാങ്കേതിക തകരാറുകൾ അടിയന്തിരമായി വിലയിരുത്താനും ആവശ്യമായ അറ്റകുറ്റപ്പണികൾ തീർത്ത് സുരക്ഷ […]Read More

National

”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി”;

”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്”. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാറിന്റെ വാക്കുകളാണിത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്. രമേശിനൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍, സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞു. ‘ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ […]Read More

Kerala

മാലിന്യം വലിച്ചെറിയുന്നത് കണ്ടോ, തെളിവോടെ റിപ്പോർട്ട്‌ ചെയ്താൽ പാരിതോഷികമുണ്ട്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ നാലിൽ ഒന്നു പാരിതോഷികമായി നൽകുമെന്ന് തദ്ദേശകാര്യമന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 2,500 രൂപയുടെ പരമാവധി പരിധി നീക്കിയതോടെ, ഗുരുതരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കും കൂടുതൽ പാരിതോഷികം ലഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. പൊതുസ്ഥല മലിനീകരണം തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും നിർബന്ധമായും പാരിതോഷികം നൽകണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. […]Read More

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുക്കൾ അറസ്റ്റിൽ

കാസർകോട്: തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ബന്ധുക്കളായ രണ്ട് പേർ അറസ്റ്റിലായി. പതിനാറുകാരിയായ പെൺകുട്ടിയെ കുടുംബാംഗമായ 70നും 48നും വയസ്സുള്ള രണ്ട് പേരാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവം ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ലൈംഗിഗമായി പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി വെളിപ്പെടുത്തി. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് സംഭവവിവരം അറിയിച്ചത്. വിവരം ലഭിച്ച സ്കൂൾ അധികൃതർ ഉടൻ കുടുംബത്തെ […]Read More

National

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

ലണ്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബെക്കൻഹാമിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഇൻട്ര- സ്ക്വാഡ് മത്സരത്തിന് മുൻപ് ടീം അംഗങ്ങളും സ്പോർട്സ് സ്റ്റാഫും ഒരു മിനിറ്റ് മൗനമാചരിച്ചു. കറുപ്പ് നിറമുള്ള ആം ബാൻഡ് ധരിച്ചാണ് നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക താരങ്ങൾ കളത്തിൽ ഇറങ്ങിയത്. ജൂലൈ 12 നാണ് എല്ലാവരെയും ഞെട്ടിച്ച ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീം ലൈൻ 787-8 വിമാനം […]Read More

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. സീത (54) ആണ് മരിച്ചത്. ഇടുക്കി പീരുമേടിനു സമീപം വനത്തിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. മരിച്ച സീതയുടെ ഭര്‍ത്താവ് ബിനുവിനും കാട്ടാന ആക്രമണത്തില്‍ പരുക്കുണ്ട്. അദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ആണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.Read More

Kerala

രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിനെ

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ. പവിത്രനെ പിരിച്ചുവിടണമെന്ന് സര്‍ക്കാരിന് കാസര്‍കോട് ജില്ലാകളക്ടര്‍ ശുപാര്‍ശ നല്‍കി. പവിത്രന്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരമായ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. രഞ്ജിതയെ അവഹേളിച്ച കേസില്‍ പവിത്രനെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പവിത്രന്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് […]Read More

Kerala

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശിപാര്‍ശ നല്‍കുന്നത്. കൃഷി വകുപ്പിന്റെ റിപോര്‍ട്ടില്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങി. വിഷയത്തില്‍ പൊതുഭരണ വകുപ്പിനോടും നിയമവകുപ്പിനോടും നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട് അടങ്ങിയ ഫയലിലാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം ആവശ്യപ്പെട്ടത്. അഭിപ്രായം ലഭിച്ച ശേഷം മന്ത്രിസഭ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിച്ചേക്കും. പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes