Latest News

Month: July 2025

National Top News

ഹരിയാനയിൽ ഭൂചലനം; ഡൽഹിയടക്കം ഭൂചലനം അനുഭവപ്പെട്ടു, നാശനഷ്ടമില്ല

റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 9.04ഓടെ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ അനുഭവപ്പെട്ടു. ഹരിയാനയിലെ റോഹ്തക്ക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല നഗരങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങിയതായി അറിയപ്പെടുന്നു. ഭൂചലനത്തെ തുടർന്ന് താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു. എവിടെയും വലിയ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല. Tag: Earthquake […]Read More

National Top News

ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി; സെറ്റലൈറ്റ് വഴി ഇൻറർനെറ്റ് സേവനത്തിന് വാണിജ്യ ലൈസൻസ്

ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചു. രാജ്യത്തെ സ്പേസ് റെഗുലേറ്ററി ഏജൻസിയായ ഇൻസ്പേസ് (IN-SPACe) ആണ് സ്റ്റാർലിങ്കിന് അനുമതി നൽകിയിരിക്കുന്നത്. 2022 മുതലാണ് കമ്പനി ലൈസൻസ് അപേക്ഷിച്ച് കാത്തിരുന്നത്. ടെലികോം മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞമാസം ലഭിച്ച അനുമതിക്ക് തുടർന്നാണ് ഇൻസ്പേസിന്റെ അംഗീകാരവും ലഭിച്ചത്. അഞ്ചുവർഷത്തേക്കുള്ള ലൈസൻസാണ് സ്റ്റാർലിങ്കിന് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇൻസ്പേസിന്റെ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ സെറ്റലൈറ്റ് സേവന ദാതാവാണ് സ്റ്റാർലിങ്ക്. ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് […]Read More

National Top News

വഡോദര പാലം തകർച്ച: മൂന്നുവർഷം മുൻപ് മുന്നറിയിപ്പുണ്ടായിട്ടും നടപടി എടുത്തില്ല; ഗുരുതര അനാസ്ഥയെന്ന്

ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നത് അധികൃതരുടെ വൻ അനാസ്ഥയെന്നാരോപണം. പാലം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് മൂന്ന് വർഷം മുൻപുതന്നെ ലഭിച്ചിരുന്നുവെങ്കിലും അതിന്മേൽ നിർണായകമായ നടപടികൾ കൈകൊണ്ടില്ലെന്നാണ് ആക്ഷേപം. ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം പാലം വീണ്ടും ഗതാഗതത്തിന് തുറന്നുവിട്ടതാണ് ഈ ദാരുണ ദുരന്തത്തിലേക്ക് നയിച്ചത്. 1985ൽ ഉപയോഗത്തിനായി തുറന്ന പാലം കാലപ്പഴക്കത്തിന്റെ കീഴിൽ നിരവധി തവണ ശാന്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. മൂന്നു വർഷം മുൻപാണ് പാലത്തിന്റെ ഭാഗങ്ങൾ ഇളകിമാറിയത്. അതിനെ തുടർന്ന് പുതിയ പാലം […]Read More

Kerala Top News

ഹേമചന്ദ്രൻ കൊലക്കേസ്: പ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയിൽ, ഇന്ന് വിശദമായി ചോദ്യം ചെയ്യും

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകക്കേസിലെ പ്രധാനപ്രതി നൗഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇന്ന് വിശദമായ ചോദ്യംചെയ്യലിന് തുടക്കം കുറിക്കുമെന്നും, ബത്തേരിയിലേക്കും നൗഷാദിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ മറ്റ് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും, നൗഷാദിനൊപ്പം ഇരുത്തി സംയുക്തമായി ചോദ്യംചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് നൗഷാദിനെ കുടുക്കാനുള്ള നീക്കം. ഹേമചന്ദ്രനെ കൊലപ്പെടുത്തുന്നതിന് മുമ്പ് […]Read More

Kerala Top News

എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക്

കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഗവർണർക്കെതിരായി എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് എസ്എഫ്ഐ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. കേരള സർവകലാശാലയിൽ വൈസ് ചാൻസിലറായി ഡോ. മോഹനൻ കുന്നുമ്മൽ എത്താൻ ശ്രമിച്ചാൽ തടയുമെന്നും സംഘടന അറിയിച്ചു. ഇതിനിടെ ഡിവൈഎഫ്ഐയും കേരള സർവകലാശാലയിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. സർവകലാശാലകളുടെ സ്വതന്ത്രത തകർക്കുന്ന നീക്കങ്ങൾക്കെതിരെ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. വൈസ് ചാൻസിലറായി നിയമിതനായ ഡോ. മോഹനൻ കുന്നുമ്മൽ വിദേശത്ത് നിന്ന് തിരികെയെത്തി ഇന്ന് സർവകലാശാല […]Read More

Kerala Top News

ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും; പുനഃസംഘടനയിൽ വലിയ മാറ്റങ്ങൾ

കേരളത്തിലെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. പത്ത് ഉപാധ്യക്ഷന്മാരടക്കം ഏകദേശം 25 പേരാണ് പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുള്ളത്. പാർട്ടിയിൽ ശ്രദ്ധേയമായ പുനഃസംഘടനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനറൽ സെക്രട്ടറിമാരായി എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, ഷോൺ ജോർജ് എന്നിവരെ പരിഗണിച്ചേക്കും. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എം.ടി. രമേശ് തുടരുമെന്നാണുള്ള സൂചന. ശോഭ സുരേന്ദ്രൻ ഉപാധ്യക്ഷ സ്ഥാനത്തിൽ നിന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നേക്കും. നിലവിൽ സ്ഥാനമുണ്ട് എന്ന പേരിൽ പി. സുധീറിനെയും സി. […]Read More

Top News world News

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരും; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ

യെമനിൽ വധശിക്ഷ കാത്ത് തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങൾ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ.എം എം.പി ഡോ. ജോൺ ബ്രിട്ടാസ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചിരിക്കുകയാണ്. എം.പി കെ. രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാർലമെന്റിൽ ഇതുവരെ വിവിധ അവസരങ്ങളിൽ ഈ വിഷയമുയർത്തിയിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. ജയിൽ അധികൃതർക്കു ലഭിച്ച നിർദേശ പ്രകാരം നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് യെമനിലെ […]Read More

Kerala Top News

‘മതമില്ലാത്ത കുട്ടികൾ നാളെയുടെ വാ​ഗ്ദാനം’: ജസ്റ്റിസ് വി ജി അരുൺ

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മതം വെളിപ്പെടുത്താത്ത മാതാപിതാക്കളെ അഭിനന്ദിച്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുൺ. കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മതം വെളിപ്പെടുത്താത്ത മാതാപിതാക്കളെ അഭിനന്ദിച്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുൺ. കേരള യുക്തിവാദി സംഘത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മതത്തിന്റെ കോളം പൂരിപ്പിക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയച്ച നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഈ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. കാരണം, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും’ – […]Read More

Kerala Top News

ജാനകി അല്ല ഇനി മുതൽ ജാനകി.വി; ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാക്കൾ.

ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമിയിൽ നായികാകഥാപാത്രമായ ജനകിയുടെ പേര് വി.ജാനകി എന്നു മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും. നിബന്ധനയും നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് അറിയിച്ചു. സിനിമയുടെ ടീസർ അടക്കമുള്ളവ ജാനകി എന്ന പേരിൽ ആയതിനാൽ പേരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിർമാതാക്കൾ അറിയിച്ചു. സിനിമയുടെ […]Read More

Kerala Top News

തീവ്രവാദക്കേസിൽ തടവിലായ നസീറിന് ജയിൽശ്ശരി സഹായം; മൂന്ന് പേർ എൻഐഎയുടെ പിടിയിൽ

തീവ്രവാദക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലായിരിക്കുന്ന തടിയന്റവിട നസീറിന് ഉൾപ്പെടെ ചില തടവുകാർക്ക് അനധികൃത സഹായം നൽകിയ സംഭവത്തിൽ മൂന്ന് പേർ ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. കർണാടകത്തിലെ രണ്ട് ജില്ലകളിലായി നടത്തിയ തിരച്ചിലുകളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ചാൻ പാഷ, തീവ്രവാദക്കേസിൽ ഒളിവിലായിരിക്കുന്ന ഒരു പ്രതിയുടെ മാതാവ് അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നടന്ന പരിശോധനയിൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes