അഹമ്മദാബാദ്: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു. അപകടത്തിന് കാരണമായ സാഹചര്യം വ്യക്തമാക്കുകയും ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കുകയും ചെയ്യുന്നതാണ് സമിതിയുടെ ലക്ഷ്യം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. മൂന്ന് മാസത്തിനകം സമിതി അന്വേഷണം പൂർത്താക്കി റിപ്പോർട്ട് സമർപ്പിക്കും.Read More
Tags :Ahmedabad plane crash
അഹമ്മദാബാദ് ദുരന്തത്തെ തുടർന്ന് ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ
ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന വ്യോമദുരന്തത്തെ തുടർന്ന് ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിലുള്ള വിമാനങ്ങളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ വ്യോമയാന കമ്പനികൾക്ക് നിർദേശം നൽകി വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ (DGCA). ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം തുടങ്ങിയ പ്രധാന ഘടകങ്ങളാണ് പരിശോധിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും DGCA നിർദേശിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുണ്ടായ സാങ്കേതിക തകരാറുകൾ അടിയന്തിരമായി വിലയിരുത്താനും ആവശ്യമായ അറ്റകുറ്റപ്പണികൾ തീർത്ത് സുരക്ഷ […]Read More
ലണ്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബെക്കൻഹാമിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഇൻട്ര- സ്ക്വാഡ് മത്സരത്തിന് മുൻപ് ടീം അംഗങ്ങളും സ്പോർട്സ് സ്റ്റാഫും ഒരു മിനിറ്റ് മൗനമാചരിച്ചു. കറുപ്പ് നിറമുള്ള ആം ബാൻഡ് ധരിച്ചാണ് നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക താരങ്ങൾ കളത്തിൽ ഇറങ്ങിയത്. ജൂലൈ 12 നാണ് എല്ലാവരെയും ഞെട്ടിച്ച ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീം ലൈൻ 787-8 വിമാനം […]Read More
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഗാന്ധിനഗറിൽ ചേർന്നു. യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി, വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അപകടസ്ഥലം നേരിട്ട് സന്ദർശിച്ച മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം എയർ ഇന്ത്യ സിഇഒയും അന്വേഷണത്തിന് നേതൃത്വം നല്കുന്ന വിവിധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇതുവരെ 265 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനം ഇടിച്ചിറങ്ങിയ സ്ഥലമായ ബിജെ കോളേജിന്റെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ അല്ലാത്ത […]Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. “വേദനാജനകമായ സംഭവമാണ്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. സർക്കാർ കുടുംബത്തിന് പിന്തുണയായി നിലകൊള്ളും,” മന്ത്രി പറഞ്ഞു. “നിയമപരമായി ചെയ്യേണ്ടതെല്ലാം സർക്കാർ നിർവഹിക്കും. സംസ്ഥാന സർക്കാർ ഗുജറാത്ത് സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. ഇതിനോടകം തന്നെ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ചിലധികം വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ തിരിച്ചറിയുകയും ബന്ധുക്കൾക്ക് വിടുകയും ചെയ്തു. ഇതുവരെ സ്ഥിരീകരിച്ച മരണസംഖ്യ 265 ആണ് ഇതിൽ 24 പേർ വിമാനയാത്രക്കാരല്ല. വിമാനം ഇടിച്ചിറങ്ങിയപ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളാണ് ഇവർ. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചികിത്സയിൽ തുടരുകയുമാണ്. വിമാനത്തിന്റെ പുറക് വശത്ത് സ്ഥിതിചെയ്ത ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ, കോക്ക്പിറ്റിലെ സംഭാഷണം രേഖപ്പെടുത്തുന്ന […]Read More
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമ കമന്റ്; ഡെപ്യൂട്ടി തഹസിൽദാർക്ക്
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത നായർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ സസ്പെൻഡ് ചെയ്തു. “പവി ആനന്ദാശ്രമം” എന്ന പ്രൊഫൈൽ നാമത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളും കമന്റുകളുമാണ് വിവാദമായത്. രഞ്ജിതയുടെ മരണത്തെ കുറിച്ച്, “സർക്കാർ ജോലിയിൽ നിന്ന് ലീവ് എടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് അപകടം സംഭവിച്ചത്” എന്ന് പവിത്രൻ കമന്റിട്ടിരുന്നു. അതിനോടൊപ്പം രഞ്ജിതയുടെ ചിത്രത്തിന് കീഴിൽ “കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ” എന്ന പരിഹാസപരമായ […]Read More
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണ സംഭവം രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അപകടത്തിന്റെ കാരണം എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More
അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി കണ്ടു. എയർ ഇന്ത്യ സി ഇ ഒ യും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.Read More
അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അപകടം നടന്നതിന് പിന്നാലെ 36 മണിക്കൂറിനുള്ളിൽ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടകാരണം വ്യക്തമാകാനുള്ള സാധ്യതകൾ ശക്തിപ്പെടുന്നു. വിമാനം കിഴക്കൻ ഭാഗത്തേക്ക് തകർന്ന് വീണതും പിൻഭാഗം തീകൊള്ളാതിരുന്നതുമാണ് ബോക്‌സ് വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. അതേസമയം, കോക്‌പിറ്റിലെ സൗണ്ട് റെക്കോർഡർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഡാറ്റാ ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അന്വേഷണസംഘം ഇവ കണ്ടെത്താൻ സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി. […]Read More