കൊച്ചി: ദേശീയപാത തകർന്ന സംഭവവുമായി ബന്ധപ്പെട്ട് ശരിയായ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയിൽ അമികസ് ക്യൂറി ആവശ്യപ്പെട്ടു. വിഷയത്തിൽ ദേശീയപാത അതോറിറ്റി സമയബന്ധിതമായി പദ്ധതി സമർപ്പിക്കണമെന്ന നിർദേശവും അമികസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തി. റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. മൺസൂൺ കാലത്തെ പ്രതിസന്ധികൾ തടയുന്നതിന് കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികളെ കുറിച് വിശദീകരണമാവശ്യപ്പെടുകയും ചെയ്തു.Read More
Tags :high court
കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ MSC എൽസ 3 ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും മത്സ്യ സമ്പത്തിൽ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.കണ്ണൂർ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹർജിയുടെ ഭാഗമാക്കണമെന്ന് കോടതി നിർദേശിച്ചു. കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ് […]Read More
കൊച്ചി: പൊതുനിരത്തുകളിൽ ഫ്ളക്സ് ബോർഡുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഭൂരിഭാഗം ബോർഡുകളിലും ഉന്നത വ്യക്തികളുടെ ചിത്രങ്ങളാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഫ്ലെക്സ് ബോർഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഫ്ളെക്സിൽ തൻറെ മുഖം വേണ്ടായെന്ന് നേതാക്കൾ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുളളു. ഏറ്റവും ശക്തരായ ആളുകളുടെ ചിത്രങ്ങളാണ് പല ഫ്ലെക്സുകളിലുമുള്ളതെന്നിരിക്കെ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് നടപടിയെടുക്കാനാവുക? ഈ സംസ്ഥാനത്തിന്റെ അവസ്ഥയെ ഓർത്തു പരിതപിക്കാനേ കഴിയൂ. എന്തുകൊണ്ടാണ് റോഡിൽ ഫ്ലക്സ് വെക്കുന്നതിന് കേസ് എടുക്കാത്തതും ഫൈൻ […]Read More