പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. വിമാനാപകടം നടന്ന സ്ഥലവും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും പരിക്കേറ്റവരെയും സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി തന്നെ അഹമ്മദാബാദിലെത്തി അപകടത്തെ കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്.Read More
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തിരിച്ചറിയാൻ അനിവാര്യമായത്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഫലത്തിൻ്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്. 290 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും […]Read More
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണതിനെ തുടർന്ന് അപകടകാരണം കണ്ടെത്താൻ കേന്ദ്രം സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിനെ അദ്ദേഹം സന്ദർശിച്ചു. മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണം നടത്തുകയാണെന്നും ഷാ പറഞ്ഞു. അപകടസ്ഥലം മന്ത്രിമാരായ അമിത് ഷാ, വ്യോമയാനമന്ത്രി രാം മോഹൻ നായിഡു […]Read More
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരണം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. ഇവരിൽ 24 പേർ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്, ഇവർ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ വിമാനം ഇടിച്ചുണ്ടായ സ്ഫോടനത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.Read More
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചിലവുകളും ഗ്രൂപ്പ് വഹിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. വിമാനം തകർന്നു വീണ ബിജെ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ പുനർനിർമാണത്തിനും ടാറ്റാ ഗ്രൂപ്പ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 242 ജീവനുകൾ നഷ്ടപ്പെട്ട ഈ വലിയ ദുരന്തത്തിൽ അനുശോചനം അദ്ദേഹം രേഖപ്പെടുത്തി.Read More
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് എന്ന യാത്രികനാണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. ആദ്യ റിപ്പോർട്ടുകളിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നായിരുന്നു, എന്നാൽ പിന്നീട് വിശ്വാസ് രക്ഷപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ആകെ 230 യാത്രികരും 12 ജീവനക്കാരുമായാണ് വിമാനം ലണ്ടനിലേക്ക് പറന്നുയർന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.വിമാനത്തിൽ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് […]Read More
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്ന് വീണ ഭീകരദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു. ലണ്ടനിലേക്ക് പുറപ്പെട്ടിരുന്ന വിമാനത്തിൽ 230 യാത്രികരും 12 ജീവനക്കാരുമുമാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ എന്നിവരും ഉൾപ്പെടുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനമിടിച്ച് തകർന്നുവീണത്. വിമാനം 625 അടി ഉയരത്തിലെത്തിയ സമയത്താണ് എയർ ട്രാഫിക് കൺട്രോളിലേക്ക് എമർജൻസി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ […]Read More
ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്ന് വീണ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചു. 247 പേരുമായി ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈൻർ വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്. യാത്രിക്കാരായി രജിസ്റ്റർ ചെയ്തിരുന്ന 230 പേരും വിമാനത്തിലെ 17 ജീവനക്കാരുമാണ് അപകടത്തിൽ മരണപ്പെട്ടത്. വ്യോമയാന മേഖലയെ ഞെട്ടിച്ച സംഭവത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. 69-കാരനായ വിജയ് രൂപാണി ഭാര്യയ്ക്കൊപ്പം യാത്ര […]Read More
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദുരന്തത്തില്‍ അതിയായ ദുഖമുണ്ടെന്നും അത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതര്‍ക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും ദ്രൗപതി മുര്‍മു എക്സില്‍ കുറിച്ചു. അതേസമയം,എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായിഅഹമ്മദാബാദ് പൊലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു […]Read More
എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറി അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. നാല് ഡിഗ്രി വിദ്യാര്‍ഥിയും ഒരു പിജി വിദ്യാര്‍ഥിയുമാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ക്യാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് മരിച്ചത്. കെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുമുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലായിരുന്നു. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് തകര്‍ന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകര്‍ന്നത്. […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

