ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിന് സമീപമുള്ള ഒരു ആശുപത്രിയിൽ ഇറാൻ മിസൈൽ പതിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇറാന്റെ ആശുപത്രിയിലേക്കുള്ള ആക്രമണത്തിന് ഖമനയിയാണ് ഉത്തരവാദിയെന്നും ഇതിന്റെ പ്രതിഫലമായി ഇസ്രയേൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഭീരുത്വം പുലർത്തുന്ന ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും താമസസ്ഥലങ്ങളിലേക്കും മിസൈലുകൾ അയക്കുകയാണ്. ഖമനയിക്ക് തന്റെ ഈ ക്രൂരതകൾക്ക് ഉത്തരം പറയേണ്ടി […]Read More
തിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കിയതിലൂടെ ഗവർണർ ഭരണഘടന ലംഘനമാണ് നടത്തിയതതെന്നും രാജ്ഭവന്റെ പ്രസ്താവനയെ തള്ളിക്കളയുകയാണെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. ഭരണഘടന തലവനെന്ന നിലയിൽ ഗവർണർ നിഷ്പക്ഷത പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണ്. എന്നാൽ ഔദ്യോഗിക പരിപാടിയെ രാഷ്ട്രീയ സന്ദേശവാഹിയാക്കി ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്യത്തെയും മതനിരപേക്ഷതയെയും ഒറ്റ ചിത്രം കൊണ്ട് ഇല്ലാതാക്കുന്നത് ഗവർണറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടിയേന്തിയ വനിതയെയും മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ദേശീയത എന്ന ആശയത്തെ […]Read More
വടകര: വടകരയിൽ കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേരാന്റെവിട അസ്ലമിന്റെ മകൻ സഹൽ (14)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മറ്റ് കുട്ടികൾക്കൊപ്പം കുളത്തിൽ കളിച്ചു കൊണ്ടിരിക്കവേ സഹൽ മുങ്ങി പോകുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Read More
കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ശശി തരൂർ; നിലമ്പൂരിൽ ക്ഷണമില്ലാത്തതിനാൽ പോയില്ലെന്ന്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അതിനെക്കുറിച്ച് തെരഞ്ഞെടുപ്പിനു ശേഷമാകും വിശദമായി സംസാരിക്കുക എന്നും ശശി തരൂർ എംപി വ്യക്തമാക്കി. ഇന്ന് പോളിംഗ് ദിവസം ആകയാൽ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുകയില്ലെന്ന് തരൂർ പറഞ്ഞു. നിലമ്പൂരിൽ പ്രചാരണത്തിന് ആരും ക്ഷണിച്ചില്ല. ക്ഷണിച്ചിരുന്നെങ്കിൽ തീർച്ചയായും പോയേനേ. ഒരുതവണ പോലും മിസ്ഡ് കോൾ പോലും കിട്ടിയില്ല എന്നും തരൂർ വ്യക്തമാക്കി. സാധാരണ പങ്കെടുക്കുന്ന പരിപാടികൾ മുൻകൂട്ടി അറിയിച്ചിരിക്കാറുണ്ട് ഇത്തവണ അതില്ലായിരുന്നു. ആര്യാടൻ ഷൗക്കത്ത് എന്റെ […]Read More
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിവരെയുള്ള കണക്കുപ്രകാരം 47.01 ശതമാനം പേർ വോട്ടുചെയ്തു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാർ രാവിലെ മുതൽ ബൂത്തുകളിൽ സജീവമായി. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. ‘ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. ‘യുഡിഎഫിന് ചരിത്രപരമായ ഭൂരിപക്ഷം കൈവരും, യുഡിഎഫിന്റെ വോട്ടിൽ വിള്ളൽ ഉണ്ടാകില്ല’ എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. ജനമനസുകളിൽ വ്യാപക പിന്തുണയുണ്ടെന്ന് സ്വതന്ത്ര […]Read More
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബ ചിത്രം ഒഴിവാക്കില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നോട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഭാരതാംബ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും രാജ്ഭവൻ പുറത്തുവിട്ടു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് മന്ത്രി വി ശിവൻ കുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മന്ത്രി വി ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്.Read More
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച ചടങ്ങിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചെന്നും രാജഭവൻ അറിയിച്ചു. എൻസിസി അവാർഡ് ദാന ചടങ്ങിൽ നിന്ന് രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പ്രതിഷേധിച്ചാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഗവർണറെയും ഓഫീസിനേയും അപമാനിച്ചെന്ന് രാജ്ഭവന്റെ പ്രസ്താവനയിൽ പറഞ്ഞു.Read More
കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിൽ റസീനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ എംസി മൻസിലിൽ, വി സി മുബഷീർ, കെ എ ഫൈസൽ, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന യുവതിയെ സംഘം ചോദ്യം ചെയ്യുകയും ആൺസുഹൃത്തിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് രണ്ടുപേരെയും എസ്ഡിപിഐ ഓഫീസിൽ എത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് […]Read More
തിരുവല്ല: സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ സാബു രമ്യ ദമ്പതികളുടെ മകൻ ജെറോം എബ്രഹാം സാബു(17) ആണ് മരിച്ചത്. സംഭവസ്ഥലത്ത് എത്തിയ മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെടുത്തു. മണിയോതിരുമൂലപുരം ബാലിക മഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ജെറോം എബ്രഹാം സാബു.Read More
തിരുവനന്തപുരം: എൻസിസി അവാർഡ് ദാനചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി. മഹാത്മാഗാന്ധിയുടെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ ചിത്രം ആണെങ്കിൽ അതിനെ മനസ്സിലാക്കാനാകുമായിരുന്നു. എന്നാൽ ഇവിടെ ആരുടെയാണെന്നും വ്യക്തതയില്ലാത്ത ചിത്രം വെച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയിക്കാതെ തീരുമാനിക്കുന്നത് ശരിയല്ല. അംഗീകരിക്കാൻ കഴിയാത്ത ചടങ്ങായിരുന്നു അത് അതിനാലാണ് ബഹിഷ്കരിച്ചത് എന്ന് മന്ത്രി പറഞ്ഞു.Read More

