Latest News

Gadgets

സാമ്പത്തിക ക്രമക്കേട്; സി.പി.എം നിയന്ത്രണത്തിലെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

സി.പി.എം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറല്‍) പിരിച്ചുവിട്ടു. ഇരിട്ടി അസി. രജിസ്ട്രാർ ഓഫീസിലെ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ജയശ്രീയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ക്രമക്കേട് സംബന്ധിച്ച്‌ അസി. രജിസ്ട്രാറുടെ പരിശോധനാ റിപ്പോർട്ടിന്റെയും സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ബാങ്കിന്റെ 10 വർഷത്തെ വരവ്-ചെലവ് കണക്ക് പരിശോധിച്ചപ്പോള്‍ 8.76 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. വായ്പയില്‍ സംഘത്തിന് ലഭിക്കേണ്ട പലിശയില്‍ 85,50,101 […]Read More

Gadgets

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി; വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായതായി മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധിച്ച സ്‌കൂള്‍ പ്രതിനിധികളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അത് ചെവികൊള്ളാതെ മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നു. കായികമേളയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി വിഷയം ഗൗരവമായി പരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ‘സാംസ്‌കാരിക പരിപാടി തടയാനും വളണ്ടിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവര്‍ത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. […]Read More

Gadgets

കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല, പാർട്ടി എല്ലാ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ചു;

പാലക്കാട്: ചേലക്കര മണ്ഡലത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നും ഇത് പാർട്ടിക്ക് ഗുണകരമാകുമെന്നും കെ സി വേണുഗോപാൽ. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല എന്ന വാദം വീണ്ടും ആവർത്തിച്ച കെസി വേണുഗോപാൽ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നും ആരോപിച്ചു. ഇവിടെ ഒരു ഭരണം പോലും മര്യാദയ്ക്കില്ല. ഈ തിരഞ്ഞെടുപ്പ് സർക്കാരിനെ വിലയിരുത്തലാകില്ല എന്ന് പറഞ്ഞുകൊണ്ട് എൽഡിഎഫ് മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലുകൾ അല്ലാതെ മറ്റെന്താണ്? ഈ […]Read More

Gadgets

വാർത്താസമ്മേളനം നടത്തിയതിൽ ഒരു തെറ്റുമില്ല, കേസ് എന്തുതന്നെയായാലും നേരിടും; പി വി അൻവർ

ചേലക്കര: വാർത്താസമ്മേളനം നടത്തിയതിൽ ഒരു തെറ്റുമില്ലെന്ന് ആവർത്തിച്ച് പി വി അൻവർ എംഎൽഎ. കേസ് എന്തുതന്നെയായാലും നേരിടാമെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ഒരു കാര്യത്തിലും കമ്മീഷൻ ഇടപെടുന്നില്ലെന്നും അൻവർ പറഞ്ഞു. വാർത്താസമ്മേളനം വിളിച്ചതിലുള്ള തന്റെ ലക്ഷ്യം നിറവേറി എന്നും അൻവർ പറഞ്ഞു. എതിർസ്ഥാനാർത്ഥികൾ ചെയ്യുന്ന ഒന്നും ഈ കമ്മീഷൻ കാണുന്നില്ല. തിരഞ്ഞെടുപ്പിൽ പരമാവധി 40 ലക്ഷം ചിലവഴിക്കാമെന്നിരിക്കെ, കോടികളാണ് ഇവർ ചിലവാക്കുന്നത്. ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷനിൽ താൻ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ പേരിൽ കേസ് വന്നാൽ കോടതിയിൽ […]Read More

Gadgets

ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള സീ പ്ലൈനിന് എതിര്‍പ്പ് ഉണ്ടാകില്ല, മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നവര്‍

തിരുവനന്തപുരം: സീ പ്ലെയിന്‍ ഡാമുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വരാന്‍ പോകുന്നത് ജനാധിപത്യ സീ പ്ലെയിന്‍ പദ്ധതിയാണ്. ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള സി പ്ലൈനിന് എതിര്‍പ്പ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നവര്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫിനെ പോലെ പദ്ധതി അടിച്ചേല്‍പ്പിക്കില്ല. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലാളി സംഘടനകള്‍ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. തൊഴിലാളി സംഘടനകള്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തെകുറിച്ച് പരമാവധി ചർച്ചകൾ നടത്തും. […]Read More

Gadgets

കോഴ വിവാദം; തോമസ് കെ തോമസിന് എൻ.സി.പിയുടെ ക്ലീൻ ചിറ്റ്

കൂറുമാറ്റ കോഴ വിവാദത്തില്‍ തോമസ് കെ. തോമസ് എംഎല്‍എയ്ക്ക് എൻസിപിയുടെ ക്ലീൻ ചിറ്റ്. പാർട്ടി തല അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് ശരിവച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കോവൂർ കുഞ്ഞുമോൻ എംഎല്‍എയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാറിന്‍റെ ഭാഗത്തേക്ക് കൂറുമാറാനായി 50 ലക്ഷം വീതം കോഴ വാഗ്ദാനം ചെയ്തെന്ന പരാതി മുഖ്യമന്ത്രി പിണറായി […]Read More

Gadgets

ബലാത്സംഗക്കേസ്; സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്‌ഐടിയോട് സുപ്രീം കോടതി […]Read More

Gadgets

വിലക്ക് മറികടന്ന് അൻവറിൻ്റെ വാർത്താ സമ്മേളനം

ചേലക്കര: പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടലംഘനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അൻവറിന് ഇപ്പോള്‍ നോട്ടീസ് നല്‍കിയെന്നും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. തടയാനെത്തിയ ഉദ്യോഗസ്ഥനോട് അൻവർ നിസ്സഹകരണ മനോഭാവമാണ് പുലർത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് […]Read More

Gadgets

ആര്‍ജെഡി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു; കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാന്‍ ശ്രമിച്ചത്

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ആര്‍ജെഡി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിക്ക് കാരണം. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ നടന്ന യോഗത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടി മാറിയ കൗണ്‍സിലര്‍ സനൂബിയയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണവും നടന്നിരുന്നു. വീടിന് നേരെ കല്ലേറുമുണ്ടായി. അക്രമത്തില്‍ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടി മാറിയ ശേഷമുള്ള ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് കയ്യാങ്കളിയുണ്ടായത്. ആര്‍ജെഡി വിട്ടതിന് ശേഷം […]Read More

Gadgets

എൻ പ്രശാന്ത് ഫയൽ മുക്കിയില്ല, ഫയലുകൾ കൈമാറിയെന്ന് മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: എൻ പ്രശാന്തും ജയതിലകും തമ്മിലുള്ള ഐഎഎസ് പോരിൽ നിർണായക വഴിത്തിരിവായേക്കാവുന്ന രേഖകൾ പുറത്ത്. എൻ പ്രശാന്ത് ഫയൽ മുക്കിയില്ല എന്ന് തെളിയിക്കുന്ന, ഫയലുകൾ കൈമാറിയെന്ന് മന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ഉന്നതി പദ്ധതിയുടെ ഫയലുകൾ സിഇഒ ആയിരുന്ന എൻ പ്രശാന്ത് മുക്കി എന്നതായിരുന്നു ആരോപണം. എന്നാൽ സ്ഥാനമൊഴിഞ്ഞപ്പോൾ പ്രശാന്ത് ഫയലുകൾ മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഫയൽ മുക്കിയെന്ന് ജയതിലക് റിപ്പോർട്ട് ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes