ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ പലസ്തീൻ വിഷയത്തിൽ ചേരാനിരുന്ന യുഎൻ സമ്മേളനം മാറ്റി. അടുത്ത ആഴ്ച ന്യൂയോർക്കിൽ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. മാറ്റിവെച്ച യോഗം എത്രയും വേഗം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ കണക്ക്. ഇറാൻ നടത്തിയ ആക്രമണത്തിൽ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ സഹായിച്ചാൽ അമേരിക്ക,ഫ്രാൻസ് ,യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക […]Read More
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കുള്ള (ഐഎസ്എസ്) യാത്രയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 19-നാണ് ദൗത്യം വിക്ഷേപിക്കുന്നത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസിന്റെ നാലാമത്തെ ദൗത്യമായ ആക്സിയോം-4 ലൂടെയാണ് ശുഭാംശു ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നത്. വിക്ഷേപണം മെയ് 29ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജൂൺ 10 ലേക്ക് മാറ്റി. പിന്നീട് വീണ്ടും മാറ്റി ജൂൺ 11ന് നിശ്ചയിച്ചു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം ജൂൺ 11നുള്ള വിക്ഷേപണവും […]Read More
ടെൽ അവീവ്: ഇസ്രയേലിന്റെ തീവ്രമായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഓപ്പറേഷൻ ട്രൂ പ്രോമിസ് III” എന്ന പേരിൽ പ്രത്യാക്രമണം ആരംഭിച്ചു. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ സൈനിക താവളങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാനമായ 150ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇതുവരെ ഇസ്രായേൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ […]Read More
ടെഹ്റാൻ: ഇന്നലെ രാത്രിയോടെ ഇസ്രായേൽ വീണ്ടും ഇറാനിൽ വ്യോമാക്രമണം നടത്തി. റോഡ് ജംഗ്ഷനു മുകളിൽ സ്ഥിതിചെയ്യുന്ന പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റിന്റെയും സമീപത്തുള്ള ഷോപ്പിങ് മാളിന്റെയും മുകളിലത്തെ രണ്ട് നിലകൾ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഫ്ലാറ്റിന്റെ ഒരു പ്രത്യേക നിലയെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പിന്നീട് വ്യക്തമായി. അവിടെ മുതിർന്ന സൈനിക മേധാവിയും നേതാവ് അലി ഖമേനിയയുടെ വിശ്വസ്തസഹായിയുമായ അലി ഷംഖാനിയുടെ താമസസ്ഥലമായിരുന്നു. ഇറാന്റെ ആണവപദ്ധതിയെ കുറിച്ച് യുഎസുമായി നടന്നുകൊണ്ടിരുന്ന പരോക്ഷ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ചയാളാണ് […]Read More
ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിൽ അറബ് രാഷ്ട്ര തലവന്മാരുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായും ട്രംപ് ചര്‍ച്ച നടത്തി. ഇസ്രയേലിന് പിന്തുണ നല്‍കുമെന്നും ചർച്ചയിൽ ട്രംപ് പറഞ്ഞു. ഇറാനില്‍ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണം വിജയകരം എന്നാണ് സിഎന്‍എന്നുമായി നടത്തിയ ഒരു ടെലഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. എന്തെങ്കിലും ബാക്കിയാകുന്നതിന് മുന്‍പ് […]Read More
കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങള്‍ സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍ നിന്നും മോചിതരായി, വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക. തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് […]Read More
ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇസ്രയേലിന്റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇസ്രയേല്‍ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചു. സർക്കാരിന്റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. അതേസമയം, ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം ആരംഭിച്ച് ഇറാൻ. സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ […]Read More
ന്യൂഡൽഹി: തായ്ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ് നടത്തി. എ ഐ 379 വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. രാവിലെ ഡൽഹിയിൽ നിന്ന് ഒമ്പതരയ്ക്ക് പുറപ്പെട്ട വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടെന്നാണ് ലഭ്യമായ വിവരം. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൂടുതൽ പരിശോധന നടത്തി വരികയാണെന്നാണ് ലഭിച്ച വിവരം.Read More
ടെഹ്റാൻ: മദ്ധ്യേഷ്യയിൽ യുദ്ധസമാനമായ സ്ഥിതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാൻ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ന് മറുപടിയായി, ഇറാൻ നൂറോളം ഡ്രോണുകളാണ് ഇസ്രയേലിലേക്കു വിക്ഷേപിച്ചത്. ഇറാനെതിരായ അക്രമണങ്ങൾക്ക് “കയ്പേറിയതും വേദനാജനകവുമായ” പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പ്രതികരണം നൽകുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി. അതേസമയം, ഇറാൻ ആണവായുധ നിർമ്മാണത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ചുവരുന്നതിന് സാധ്യതയില്ലെന്ന് ഇസ്രയേൽ […]Read More
വാഷിംഗ്ടൺ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും ഇസ്രയേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോബിയോ റൂബിയോ വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ സേനയെ രക്ഷിക്കുക എന്നത് മാത്രമാണ് തങ്ങളുടെ മുൻഗണന എന്നും റോബിയോ അറിയിച്ചു. ഞായറാഴ്ച അമേരിക്കയും ഇറാനും തമ്മിൽ ഒമാനിൽ വച്ച് ആണവ ചർച്ച നടക്കാനിരിക്കയാണ് ഇസ്രായേലിന്റെ ആക്രമണം. ഇറാന്റെ സൈനിക ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 15 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡർ ഇൻ […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

