കാബൂള്: അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. ലഹരിവിമുക്ത ആശുപത്രിയെ ലക്ഷ്യം വച്ചു നടന്ന ഈ ആക്രമണം ചികിത്സയിലായിരുന്ന നിരവധി പേരുടെ ദാരുണാന്ത്യത്തിന് കാരണമായെന്ന് താലിബാൻ കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ അഫ്ഗാനിസ്ഥാനിലെ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. നൻഗഹാർ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങൾക്കാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്നും […]Read More
ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ മിസൈൽ ആക്രമണം. എംബസിയിൽ നിന്ന് പുക ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എംബസി പ്രതികരിച്ചിട്ടില്ല. നിരവധി സർക്കാർ സ്ഥാപനങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് ഡ്രോണുകൾ പതിച്ചത്. ആക്രമണത്തെ തുടർന്ന് ഇറാഖിലെ യുഎസ് പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വടക്കൻ ഇറാഖിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇറാഖിൽ […]Read More
രാജ്യത്തെ വിവിധ വംശങ്ങൾ തമ്മിൽ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘വംശീയ ഏകതാ’ നിയമം ചൈന പാസാക്കി. പുതിയ നിയമപ്രകാരം എല്ലാ കുട്ടികൾക്കും മാൻഡരിൻ പഠനം നിർബന്ധമാക്കി. ഇതോടെ ടിബറ്റൻ, ഉയ്ഗുർ, മംഗോളിയൻ എന്നിവ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ഭാഷകളുടെ ഉപയോഗം കുറയുമെന്ന ആശങ്ക ഉയരുന്നു. രാജ്യത്തെ 56 വംശങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കാനാണ് നിയമമെന്നാണ് ചൈനീസ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ പുതിയ നിയമം ന്യൂനപക്ഷ സമൂഹങ്ങളുടെ ഭാഷാ–സാംസ്കാരിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകളും വിമർശകർയും ആരോപിക്കുന്നു. നാഷണൽ […]Read More
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻ്റ് പറഞ്ഞു.ഇറാൻ-ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം മിഡിൽ ഈസ്റ്റിൽ തകർന്ന് വീഴുന്ന യുഎസിൻ്റെ നാലാമത്തെ വിമാനമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂന്ന് F-35 വിമാനങ്ങൾ കുവൈറ്റിൽ വെടി വെച്ചിട്ടിരുന്നു. തകർന്ന KC-135 എയർക്രാഫ്റ്റ് 60 വർഷമായി യുഎസ് മിലിറ്ററിയുടെ ഭാഗമാണ്. മറ്റ് എയർക്രാഫ്റ്റുകൾക്ക് ഇന്ധനം നിറക്കുന്നതിന് വേണ്ടിയാണ് […]Read More
ടെഹ്റാൻ: ഇറാൻ്റെ പുതുതായി അധികാരമേറ്റ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണ അറിയിച്ച് ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ. ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ അപലപിച്ച കിം ജോങ് ഉൻ പ്യോങ്യാങിലെ യുദ്ധ കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. ഉന്നിൻ്റെ മേൽ നോട്ടത്തിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിക്ക് അധികാരം നൽകാനുള്ള തീരുമാനത്തെ തങ്ങൾ അംഗീകരിക്കുന്നുവെന്ന് നോർത്ത് കൊറിയയുടെ […]Read More
ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ തായ് പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഇന്ത്യയിലെ കാണ്ട്ല തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. മയുരീ നാരീ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. നിലവിൽ ഇരുപത് നാവികരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നും റോയൽ തായ് നേവി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് റോയൽ തായ് നേവി വ്യക്തമാക്കി. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും […]Read More
ടെഹ്റാൻ: സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ് ആക്രമണം. എണ്ണ സമ്പന്നമായ കിഴക്കൻ മേഖല ലക്ഷ്യമാക്കി അയച്ച ഡ്രോണുകൾ തങ്ങൾ തകർത്തുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതിനിടെ ആവശ്യമായി വരുന്ന കാലം വരെ തങ്ങൾ ആക്രമണം തുടരുമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തള്ളിക്കളയുന്നതായും ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം. അമേരിക്കയുമായുള്ള ചർച്ച തങ്ങളുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം പറഞ്ഞുRead More
ടെഹ്റാൻ: തെക്കൻ ലബനീസ് ഗ്രാമങ്ങൾക്കെതിരെ ഇസ്രയേൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ചുവെന്നാരോപിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് രംഗത്ത്. ഗ്രാമങ്ങളിലെ വീടുകൾക്ക് മുകളിൽ പീരങ്കി വഴി ഫോസ്ഫറസ് വിതറുന്ന ഏഴ് ദൃശ്യങ്ങൾ ലഭിച്ചതായും സംഘടന വ്യക്തമാക്കി. ലബനൻ തെക്കൻ മേഖലയിലെ യോഹർ നിവാസികൾക്ക് ഇസ്രയേൽ സൈന്യം മുൻകൂട്ടി ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പ്രദേശം ഒഴിഞ്ഞു പോകാൻ നിർദേശം നൽകിയതിന് മണിക്കൂറുകൾക്കകം ആക്രമണം നടന്നുവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജനവാസ മേഖലയിൽ വൈറ്റ് […]Read More
ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ പ്രഖ്യാപിച്ചു. നിർണായക തീരുമാനവുമായി 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെർട്ട്സ് രംഗത്തെത്തി. പുതിയ നേതാവിനെ പിന്തുണയ്ക്കാനും രാജ്യത്തെ ജനങ്ങളോട് അവർ ആഹ്വാനം ചെയ്തു. മൊജ്തബയെ പരമോന്നത നേതാവായി അംഗീകരിച്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആജീവനാന്ത കൂറും വിധേയത്വവും തുടരുമെന്നും എല്ലാ ഉത്തരവുകളും അനുസരിക്കാൻ സേന സജ്ജമാണെന്നും അവർ വ്യക്തമാക്കി. ഇറാൻ പ്രസിഡൻ്റായ മസൂദ് പെസഷ്കിയാൻയും പുതിയ പരമോന്നത നേതാവിനെ സ്വാഗതം ചെയ്തു. മൊജ്തബ […]Read More
കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 101 പേരെ കാണാതായതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു. 78 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐറിസ് ഡേന (ഹൾ നമ്പർ 75)യ്ക്കാണ് ആക്രമണം നേരിട്ടത്. ആക്രമണത്തിൽ മുങ്ങിയ കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ട സെയിലർമാരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും 32 പേരെ ഗല്ലേയിലെ ആശുപത്രിയിൽ […]Read More
Recent Posts
- സിജെപി പ്രതിഷേധം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ ജന്തർമന്തറിൽ; ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ
- വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ; തമിഴ്നാട്ടിൽ 717 ടാസ്മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി
- അതിശക്തമായ മഴ; നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്
- കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ മന്തറിൽ സമരത്തിന് നീക്കം
- മാസപ്പടി കേസ്: സിഎംആർഎൽ അപ്പീൽ തള്ളി; ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി

