കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 101 പേരെ കാണാതായതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു. 78 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐറിസ് ഡേന (ഹൾ നമ്പർ 75)യ്ക്കാണ് ആക്രമണം നേരിട്ടത്. ആക്രമണത്തിൽ മുങ്ങിയ കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ട സെയിലർമാരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും 32 പേരെ ഗല്ലേയിലെ ആശുപത്രിയിൽ […]Read More
ഇറാൻയിൽ നടന്ന യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നതായി റിപ്പോർട്ടുകൾ. 1097 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ 181 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നാണ് വിവരം. 5402 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 104 ആക്രമണങ്ങളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തത്. ഇതേസമയം, ലെബനൻയിലെ കിഴക്കൻ നഗരമായ ബാൽബെക്ക്യിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിലെ 16 ഗ്രാമങ്ങളിലെ […]Read More
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഡിഎ കുടിശ്ശിക മുന്‍കാല പ്രാബല്യതോടെ അനുവദിച്ച് ഉത്തരവായി. യുജിസി, എഐസിടിഇ, മെഡിക്കല്‍ എജുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതോടെ അനുവദിച്ചു. മാര്‍ച്ച് മാസത്തോടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കും എന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവായത്. ഡിഎ, ഡിആര്‍ കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് എന്നതിനാല്‍ തന്നെ […]Read More
ആയത്തൊള്ള ഖമനേയിയുടെ മകനായ മുജ്താബ ഖമനേയിയെ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. ഐആർജിസിയുടെ ശക്തമായ പിന്തുണയോടെയാണ് തീരുമാനം ഉണ്ടായതെന്ന് ഇറാൻ, ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Assembly of Experts ആണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള അധികാരം വഹിക്കുന്നത്. ഐആർജിസിയുടെ സമ്മർദത്തിന് വഴങ്ങിയാണെന്നാണ് മുജ്തബയെ തെരഞ്ഞെടുക്കാൻ അസംബ്ലി തീരുമാനിച്ചതെന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതോടെ അധികാര കൈമാറ്റത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെ പ്രസിഡൻറ് മസൂദ് പെസെഷ്കിയാൻ, ന്യായവ്യവസ്ഥാ മേധാവി ഗുലാം […]Read More
സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല;ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനം
തിരുവനന്തപുരം: നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന നിർദേശം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് സംഘടനകൾക്ക് നൽകി. സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നാരോപിച്ചാണ് ബഹിഷ്കരണ തീരുമാനം. ഫിലിം ചേംബറിന് കീഴിൽ വരുന്ന നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവർക്കും കത്തയച്ചു. കൂടാതെ താരസംഘടനയായ AMMAയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനകൾക്കും പരിപാടിയിൽ […]Read More
ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെ തുടർന്ന് കശ്മീരിൽ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നഗരമധ്യത്തിലെ ലാൽ ചൗക്ക് ഭാഗത്തേക്ക് മാർച്ച് നടത്തിയ ജനക്കൂട്ടത്തെ പൊലീസ് തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്. പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലെറിഞ്ഞതോടെ സുരക്ഷാസേന കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. കഴിഞ്ഞ ദിവസങ്ങളായി ഷിയാ മുസ്ലീങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങളും റാലികളും നടന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ വ്യാപിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഘർഷം […]Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎം സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കുന്നു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകും. ജില്ലാ സെക്രട്ടേറിയറ്റുകൾ സമർപ്പിച്ച പട്ടികകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. മറ്റന്നാൾ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകും. തുടർന്ന് സ്ഥാനാർഥി പട്ടിക അതത് ജില്ലാ കമ്മിറ്റികളിൽ അവതരിപ്പിക്കും. ഞായറാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സീറ്റ് വിഭജനം വെള്ളിയാഴ്ചയ്ക്കകം […]Read More
ഹിസ്ബുള്ള ഇറാനെ പിന്തുണച്ച് ഇസ്രയേൽക്കെതിരെ ആക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യയിലെ യുദ്ധം വ്യാപകമാകുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള നേരിട്ട് യുദ്ധരംഗത്തിറങ്ങിയത്. ഇതോടെ ഹിസ്ബുള്ളക്കെതിരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു. ലെബനൻയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 35 പേർ കൊല്ലപ്പെടുകയും 150ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. തെക്കൻ ലെബനനിൽ നിന്ന് ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്ന സാഹചര്യമാണ്. ഹിസ്ബുള്ളയുടെ ആയുധശാലകളെ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തുന്നത്. 2024ൽ […]Read More
എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്ക മരണം സംഭവിച്ച ജാസ്‌ലിയയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ച് കുടുംബം. ജാസ്‌ലിയയയുടെ കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്യുക. കരൾ ആലുവ രാജഗിരി ആശുപത്രിയിലെ രോഗിക്കും വൃക്കകൾ അമൃത ആശുപത്രിക്കും കോട്ടയം മെഡിക്കൽ കോളേജിനും, നേത്രപടലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും കൈമാറും. ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ പെട്ടാണ് ജാസ്‌ലിയയ്ക്ക് ഗുരുതര പരിക്കേറ്റത്. കോളേജ് വിദ്യാർഥിയായ ജാസ്‌ലിയ പഠനത്തിന് പുറമേ, പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി […]Read More
തിരുവനന്തപുരം: ഗൾഫ് മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് 5ന് നടത്താനിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർസെക്കന്ററി പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. യുദ്ധസമാന സാഹചര്യം കാരണം പരീക്ഷാ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സമയത്ത് എത്താൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ഉപരിപഠന സാധ്യതകൾക്ക് ബാധകമാകാത്ത രീതിയിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി […]Read More

